ആശുപത്രിയിലും മാർക്കറ്റ് ഏരിയകളിലുമുള്ള പള്ളികളിൽ വെള്ളിയാഴ്ച പ്രാർത്ഥനകൾക്ക് 15 മിനിറ്റ് പരിധി

കുവൈറ്റ് സിറ്റി: ജുമുഅ നമസ്‌കാരത്തിന് 15 മിനിറ്റ് സമയ പരിധി കർശനമായി പാലിക്കണമെന്ന് ആശുപത്രി, മാർക്കറ്റ് ഏരിയകളിലെ പളളികളിലെ ഇമാമുമാരോടും പ്രസംഗകരോടും ഔഖാഫ് മന്ത്രാലയം നിർദ്ദേശം നൽകി. ഈ ആരാധനാലയങ്ങളിൽ പതിവായി എത്തുന്ന വിശ്വാസികൾ നേരിടുന്ന സമയ പരിമിതി ഒഴിവാക്കുകയാണ് ലക്ഷ്യം. പള്ളിയിൽ പോകുന്നവരുടെ പ്രത്യേക സാഹചര്യങ്ങളും ആവശ്യങ്ങളും കണക്കിലെടുത്ത് വെള്ളിയാഴ്ച പ്രഭാഷണങ്ങൾക്കും പ്രാർത്ഥനകൾക്കും നിശ്ചിത സമയം പാലിക്കേണ്ടതിൻ്റെ പ്രാധാന്യം സർക്കുലറിൽ ഊന്നിപ്പറയുന്നു.