റിയാദ്: സൗദി അറേബ്യയിൽ ട്രാൻസിറ്റ്, സന്ദർശന വിസ ഉപയോഗിച്ച് ജിസിസി രാജ്യങ്ങളിലെ താമസക്കാർക്ക് ഉംറ നിർവഹിക്കാമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. ജിസിസി രാജ്യങ്ങളിലുള്ളവർക്ക് തീർത്ഥാടനത്തിനുള്ള പ്രവേശനം സുഗമമാക്കുന്നതിനും അതിനുള്ള നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ തീരുമാനം. ട്രാൻസിറ്റ് വിസ ഉപയോഗിച്ച് യാത്രക്കാർക്ക് 96 മണിക്കൂർ വരെ രാജ്യത്ത് തങ്ങാവുന്നതാണ്. എന്നാൽ, മദീനയിലെ പ്രവാചക പള്ളിയിലെ അൽ റൗദ അൽ ഷെരീഫ് സന്ദർശിക്കാൻ തീർത്ഥാടകർ നുസുക് ആപ്ലിക്കേഷൻ വഴി മുൻകൂർ ബുക്കിങ് നടത്തണമെന്ന് മന്ത്രാലയം വ്യക്തമാക്കി.