കൊല്ലം: 45 വര്‍ഷത്തിനു ശേഷം സ്വന്തം വീട്ടിൽ മടങ്ങിയെത്തി ഉമ്മയെ കണ്ടു സജാദ് തങ്ങള്‍. 1976ലെ വിമാനാപകടത്തില്‍ സജാദ് പൊലിഞ്ഞു പോയെന്ന് വിശ്വാസത്തിലായിരുന്നു വീട്ടുകാരും നാട്ടുകാരും എല്ലാം. നാട്ടിലെത്തി എല്ലാവരെയും വീണ്ടും കാണാനായതിൽ സന്തോഷമുണ്ടെന്ന് സജാദ് മാധ്യമങ്ങളോട് പറഞ്ഞു.
നടി റാണി ചന്ദ്രയടക്കം 95 പേര്‍ മരിച്ച വിമാനാപകടത്തില്‍പെട്ട് സജാദ് മരിച്ചുവെന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്. എന്നാല്‍ രണ്ട് വര്‍ഷം മുമ്പാണ് സജാദ് മുംബൈയിലെ പന്‍വേലിലെ സീല്‍ ആശ്രമത്തിലുണ്ടെന്ന് വിവരം ലഭിച്ചത്.
1972ല്‍ ജോലി തേടി യു.എ.ഇയില്‍ എത്തിയതായിരുന്നു സജാദ് തങ്ങള്‍. പിന്നീട് ഗള്‍ഫില്‍ നിന്നും മുംബൈയിലെത്തി. അവിടെ സാംസ്‌കാരിക പരിപാടികള്‍ നടത്തുന്ന സംഘത്തിനൊപ്പം ചേര്‍ന്നു. തുടര്‍ന്ന് 1976ല്‍ റാണി ചന്ദ്രയടക്കം പങ്കെടുത്ത ഒരു സാംസ്‌കാരിക പരിപാടി കഴിഞ്ഞ് മടങ്ങവെയായിരുന്നു വിമാനാപകടം.
തനിക്കെതിരെ അന്വേഷണം വരുമോ എന്ന് ഭയന്നായിരുന്നു നാട്ടിലേക്ക് മടങ്ങി വരാന്‍ സജാദ് മടിച്ചതെന്നായിരുന്നു മുമ്പ് സജാദ് പറഞ്ഞത്.
. സജാദിനെ സ്വീകരിച്ച നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് കേക്ക് മുറിച്ച് സന്തോഷം പങ്കുവെക്കുകയും ചെയ്തു.