കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി വീണ്ടും കെ സുധാകരൻ

0
36

കണ്ണൂർ: സ്ഥാനാർഥിനിർണയം ആയി ബന്ധപ്പെട്ട 8 കോൺഗ്രസിലെ അസ്വാരസ്യങ്ങൾ കെട്ടുങ്ങുന്നില്ല. കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി  കെ. സുധാകരന്‍ രംഗത്ത്. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുതിര്‍ന്ന നേതാവ് ഉമ്മന്‍ചാണ്ടി എന്നിവരുടെ ഇഷ്ടക്കാരെ സ്ഥാനാര്‍ഥി പട്ടികയില്‍ തിരുകി കയറ്റിയെന്നും സുധാകരൻ ആരോപിച്ചു. സ്വന്തം ഇഷ്ടത്തോടെ അല്ല കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റ് സ്ഥാനത്തിരിക്കുന്നതെന്നും,  സ്ഥാനം ഒഴിയാത്തത് പാര്‍ട്ടിക്ക് മുറിവേല്‍ക്കാതിരിക്കാനാണെന്നും സുധാകരന്‍ പറഞ്ഞു.

മട്ടന്നൂര്‍ സീറ്റ് ആര്‍എസ്പിക്ക് നല്‍കിയത് കണ്ണൂരിലെ നേതാക്കളോട് ആലോചിക്കാതെയാണ്. ഘടക കക്ഷികളെ നിയന്ത്രിക്കാനാവുന്നവരാകണം കെപിസിസി നേതൃത്വത്തിലുണ്ടാകേണ്ടതെന്നും സുധാകരന്‍ മുല്ലപ്പള്ളിക്കെതിരെ ഒളിയമ്പെയ്തു.
ഗോപിനാഥിന്‍റെ പ്രശ്‌നം പരിഹരിക്കാന്‍ തുടക്കത്തില്‍ തന്നെ സാധിക്കുമായിരുന്നു. അതിന് മെനക്കെടാന്‍ നേതൃത്വത്തിന് സമയമില്ല.
ലതികാ സുഭാഷിന്‍റെ വികാരത്തോട് എല്ലാവരും ഐക്യപ്പെട്ടു. അവരുടെ ആവശ്യം ന്യായമാണെന്ന തോന്നല്‍ എല്ലാ പ്രവര്‍ത്തകരിലുമുണ്ട്. അവരെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും സുധാകരന്‍ വ്യക്തമാക്കി.