കുവൈത്ത് സിറ്റി: കേന്ദ്രം പുതിയതായി നിയമിച്ച അഡ്മിനിസ്‌ട്രേറ്റർ, ചുരുങ്ങിയ കാലം കൊണ്ട് അടിച്ചേൽപ്പിച്ച ഭരണ പരിഷ്ക്കാര നടപടികളെ ശക്തമായ ഭാഷയിൽ അപലപിച്ചു.
ദീർഘമായ ആസൂത്രണത്തോടെ വംശീയ വത്കരണത്തിനായുള്ള ഒരു സംഘ പരിവാർ പദ്ധതി യുടെ തുടക്കമാണ് ഈ പരീക്ഷകാരങ്ങളെ കാണേണ്ടത് എന്ന് ഒഐസിസി കുവൈറ്റ് ആരോപിച്ചു. ടൂറിസ്സം പദ്ധതികളുടെ പേരുപറഞ് തദ്ദേശിയരെ ആട്ടിപ്പായിക്കുന്ന രീതിയാണ് ഭരണ പരിഷക്കാരത്തിലൂടെ നടപ്പാക്കുന്നത്.
ലക്ഷ ദ്വീപ് ജനതയുടെ സ്വത്വവും സംസ്ക്കാരവും ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഈ ഘട്ടത്തിൽ കേരളത്തിലെ സർക്കാരും ജനപ്രതിനിധികളും രാഷ്ട്രീയ നേതൃത്വവും പൊതുസമൂഹവും സജീവമായി മുന്നോട്ടു വന്ന് പരിഹാരം കാണണമെന്ന് ഒഐസിസി കുവൈറ്റ് ആവശ്യപ്പെട്ടു.