കുവൈത്ത് സിറ്റി: പ്രവാസികൾക്കായി രാജ്യത്തെ ഹെൽത്ത് ഇൻഷുറൻസ് ഹോസ്പിറ്റൽസ് (ധമാൻ) വേഗത്തിൽ സജീവമാക്കണമെന്ന് എംപി ഒസാമ അൽ-ഷഹീൻ ആവശ്യപ്പെട്ടു. 2014ൽ പ്രവാസികൾക്ക് സേവനം നൽകുന്നതിനായാണ് ആരോഗ്യ ഇൻഷുറൻസ് കമ്പനി സ്ഥാപിച്ചത്. പ്രവാസികളെ ആരോഗ്യ ഇൻഷുറൻസ് ആശുപത്രികളിലേക്ക് മാറ്റുന്നത് സർക്കാർ കേന്ദ്രങ്ങളിലെ തിരക്ക്, എക്‌സ്‌റേ അപ്പോയിന്റ്‌മെന്റ്, മറ്റ് ടെസ്റ്റുകൾ എന്നിവയിലെ കാലതാമസം ഗണ്യമായി കുറയ്ക്കും എന്നും അദ്ദേഹം പറഞ്ഞു.
അഹമ്മദി ഗവർണറേറ്റിൽ, 330 കിടക്കകളും 21 തീവ്രപരിചരണ വിഭാഗങ്ങളും 14 ശസ്ത്രക്രിയാ റൂമുകളുമുള്ള രാജ്യത്തെ ആദ്യത്തെ ആശുപത്രിയുടെ നിർമ്മാണം ധമാൻ അടുത്തിടെ പൂർത്തിയാക്കിയിരുന്നു. പുതിയ ഇൻഷുറൻസ് തുക പ്രാബല്യത്തിൽ വരുന്നതോടെ ധമാൻ ആശുപത്രികൾ പ്രവാസികളെ സ്വീകരിക്കും.