ഓക്സ്ഫോർഡിൻ്റെ ആസ്ട്രാസെനിക്ക കോവിഡ് വാക്സിൻ ഫെബ്രുവരിയോടെ കുവൈത്തിലെത്തും

0
10

കുവൈത്ത് സിറ്റി: ആസ്ട്രാസെനെക്കയും ഓക്സ്ഫോർഡ് സർവകലാശാലയും വികസിപ്പിച്ചെടുത്ത ആന്റി കൊറോണ വൈറസ് വാക്സിൻ ഫെബ്രുവരി മുതൽ പ്രതിമാസ ബാച്ചുകളായി കുവൈത്തിൽ എത്തുമെന്ന് ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. പ്രതിമാസം ഒരു ദശലക്ഷം ഡോസുകളായി ആകെ 3 ദശലക്ഷം മെഡോസ് വാക്സിനാണ് രാജ്യത്ത് എത്തുക.രാജ്യത്തെ 15 ദശലക്ഷം ആളുകൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
വാക്‌സിൻ രാജ്യത്തേക്ക് എത്തിക്കുന്നതിനുള്ള നടപടികൾ ത്വരിതപ്പെടുത്തുമെന്ന് മന്ത്രാലയം വൃത്തങ്ങൾ അറിയിച്ചു. രജിസ്ട്രേഷനും പ്രാദേശിക ഉപയോഗത്തിനുള്ള ലൈസൻസിംഗുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയ ശേഷം അടുത്ത ഫെബ്രുവരി മുതൽ ഇത് നടക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഒരു മാസം മുമ്പ് വാക്സിൻ എത്തിക്കുന്നതിനായി പേപ്പറുകളും രേഖകളും മന്ത്രാലയത്തിലെ മരുന്ന് ഭക്ഷ്യ നിയന്ത്രണ മേഖലയ്ക്ക് സമർപ്പിച്ചിട്ടുണ്ട്. അനുമതി ലഭിച്ചാലുടൻ രാജ്യത്തേക്ക് കൊണ്ടുപോകുന്നതിനും അയയ്ക്കുന്നതിനുമുള്ള നടപടിക്രമങ്ങൾ ആരംഭിക്കും.
മറ്റ് വാക്സിനുകളെ അപേക്ഷിച്ച് ഇവ വളരെ കുറഞ്ഞ താപനിലയിൽ സൂക്ഷിക്കേണ്ട.2 മുതൽ 8 ഡിഗ്രി സെൽഷ്യസ് വരെ താപനിലയിൽ ആസ്ട്രാസെനിക്ക വാക്സിൻ സൂക്ഷിക്കുന്നത് സാധാരണ റഫ്രിജറേറ്ററിലാണ്. ഇത് ഷിപ്പിംഗ്, ഗതാഗതം, സംഭരണം എന്നിവയ്ക്ക് സഹായമാണ്.
ബ്രിട്ടീഷ് മെഡിസിൻസും ഹെൽത്ത് കെയർ പ്രൊഡക്ട്സ് റെഗുലേറ്ററി ഏജൻസിയും ഓക്സ്ഫോർഡ് കൊറോണ വാക്സിൻ ഉപയോഗിക്കാൻ അനുവദിക്കുമെന്ന് പ്രഖ്യാപിച്ചു.