ബ്ലാക്ക് ഫംഗസ് ബാധിച്ച് സംസ്ഥാനത്ത് ഒരാൾ മരിച്ചു

സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് ബാധിച്ച് ഒരാൾ മരിച്ചു  . പത്തനംതിട്ട സ്വദേശിയായ രോഗി കഴിഞ്ഞദിവസം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മരിച്ചിരുന്നു ഇയാൾക്കാണ് ബ്ലാക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ചത്. കന്യകുമാരിയിൽ അധ്യാപികയായ പത്തനംതിട്ട സ്വദേശിനി അനീഷയാണ് മരിച്ചത് . ഈ മാസം ഏഴിനാണ് ഇവർക്ക് കോവിഡ് സ്ഥിരീകരിച്ചത്. നാഗര്‍കോവില്‍ മെഡിക്കല്‍ കോളജിൽ ചികിത്സയിലായിരുന്നു. കോവിഡ് നെഗറ്റീവ് ആയെങ്കിലും ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്ന് ചൊവ്വാഴ്ച തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പച്ചു. എന്നാൽ മരണം സംഭവിക്കുകയായിരുന്നു . തുടർന്ന് നടത്തിയ പരിശോധനയിലാണ് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചത്.

നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ 10 പേരാണ് ബ്ലാക്ക് ഫംഗസ് ബാധയെ തുടര്‍ന്ന് ചികിത്സയിലുള്ളത്. ഇന്നലെ മാത്രം മൂന്ന് പേരാണ് ചികിത്സ തേടിയത്. ആറ് മാസത്തിനിടെ 14 കേസുകള്‍. കോവിഡ് നെഗറ്റീവായവരിലും പോസിറ്റീവായി തുടരുന്നവരിലും ബ്ലാക്ക് ഫംഗസ് കാണുന്നുണ്ട്.  പ്രമേഹരോഗികളിലാണ് രോഗം ഗുരുതരമാകുന്നത്. ഫംഗസ് ബാധയെ തുടര്‍ന്ന് രക്തയോട്ടമില്ലാത്ത ഭാഗങ്ങള്‍ നീക്കം ചെയ്യേണ്ടിവരും.