കുവൈത്ത് സിറ്റി: ഭാര്യയെ കൊന്ന് മൃതദേഹം ചത്ത മൃഗങ്ങൾക്കിടയിൽ തള്ളിയ കുവൈത്ത് പൗരന് വിചാരണക്കോടതി വിധിച്ച വധശിക്ഷ അപ്പീൽ കോടതി ശരിവച്ചു. കുവൈത്തിലെ സാൽമിയയിലായിരുന്നു നാടിനെ നടുക്കിയ സംഭവം. തന്റെ മകളെ കാണാനില്ലെന്ന് കുവൈത്ത് സ്വദേശിനി ഫിർദൗസ് പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയാണ് വഴിത്തിരിവായത്. തന്റെ മകൾ ദിവസങ്ങളായി വീട്ടിൽ ഇല്ലായിരുന്നുവെന്നും ഭർത്താവ് മൊബൈൽ ഫോൺ ഓഫാക്കിയിരിക്കുന്നെന്നും പരാതികിലുണ്ട്.
സാമ്പത്തിക കുറ്റകൃത്യ കേസിൽ ഉൾപ്പെട്ട വ്യക്തിയാണ് കൊല്ലപ്പെട്ട യുവതിയുടെ ഭർത്താവ് ഡിറ്റക്ടീവുകൾ കണ്ടെത്തി.സ്ത്രീയെ കാണാതായത് മുതൽ ഇയാൾ ഒളിവിലുമാണ്. അന്വേഷണ ഉദ്യോഗസ്ഥർ ഇയാളെ അറസ്റ്റ് ചെയ്തു തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ കുറ്റം പ്രതി ഏറ്റുപറഞ്ഞു. അർദിയ കോഓപ്പറേറ്റീവ് സൊസൈറ്റിയിൽ വച്ച് ഭാര്യയെ കണ്ടപ്പോൾ താൻ വശീകരിച്ചതായി സമ്മതിക്കുകയും അവർ തമ്മിലുള്ള കുടുംബ തർക്കങ്ങൾ പരിഹരിക്കാൻ തന്നോടൊപ്പം വരാൻ ആവശ്യപ്പെടുകയും ചെയ്തു. സാൽമിയിൽ ആളൊഴിഞ്ഞ പ്രദേശത്ത് കൊണ്ടു പോയതിനുശേഷം ഇരുമ്പ് വടി ഉപയോഗിച്ച് അവരുടെ തലക്ക് അടികയായിരുന്നു. മരണം ഉറപ്പാക്കുന്നതിനായി നിരവധി തവണ പ്രചരിപ്പിച്ചതായി ഇയാൾ പോലീസിനോട് പറഞ്ഞു. മൃതശരീരം സ്ലീപ്പിംഗ് ബാഗിലാക്കി ചത്ത മൃഗങ്ങൾക്കിടയിൽ വലിച്ചെറിഞ്ഞതായി പ്രതി കുറ്റസമ്മതം നടത്തി.