60 വയസ്സ്കഴിഞ്ഞവർക്കുള്ള വാക്സിനേഷൻ ആരംഭിച്ചു; രജിസ്ട്രേഷൻ വിശദാംശങ്ങൾ

0
32

തിരുവനന്തപുരം : കേരളത്തിൽ രണ്ടാം ഘട്ട വാക്‌സിൻ വിതരണം ഇന്ന് മുതൽ ആരംഭിച്ചു. 60 വയസിന് മുകളിൽ പ്രായമുള്ളവർക്കും 45 നും 59 നും ഇടയിൽ പ്രായമുള്ള ഗുരുതരമായ രോഗങ്ങളുള്ളവർക്കും വാക്‌സിൻ സ്വീകരിക്കാം. ഹൃദ്രോഗം, ഗുരുതരമായ ശ്വാസകോശ രോഗങ്ങൾ, എച്ച്‌ഐവി, അണുബാധ, അർബുദം തുടങ്ങിയ രോഗാവസ്ഥയിൽ ഉള്ളവർക്കാണ് വാക്സിനേഷൻ നൽകുക.

സംസ്ഥാനത്ത് വിവിധ സർക്കാർ ആശുപത്രികളിലും തെരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളിലും വാക്‌സിനേഷൻ ലഭ്യമാണ്. പൊതുജനങ്ങൾക്ക് ഇഷ്ടമുള്ള വാക്‌സിനേഷൻ കേന്ദ്രവും ദിവസവും തെരഞ്ഞെടുക്കാം. കോവിൻ പോർട്ടൽ വഴിയും ആരോഗ്യസേതു ആപ്പ് വഴിയും വാക്‌സിനേഷനായി രജിസ്റ്റർ ചെയ്യാവുന്നതാണ്. ഇപ്പോള്‍ പൊതുജനങ്ങള്‍ക്ക് നേരിട്ട് രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സൗകര്യമാണ് ഒരുക്കുയിരിക്കുന്നത്.

എങ്ങനെ രജിസ്റ്റര്‍ ചെയ്യണം?

– കോവിന്‍ (www.cowin.gov.in ) പോര്‍ട്ടല്‍ വഴിയും ആരോഗ്യ സേതു ആപ്പ് വഴിയും പൊതുജനങ്ങള്‍ക്ക് കോവിഡ് വാക്സിനേഷനായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

– ഗുണഭോക്താവിന്റെ ഫോട്ടോ, ഐഡി കാര്‍ഡിലുള്ള അടിസ്ഥാന വിവരങ്ങള്‍ എന്നിവ നല്‍കി രജിസ്റ്റർ ചെയ്യണം

-രജിസ്ട്രേഷന് മുമ്പായി മൊബൈല്‍ നമ്പറിന്റെ കൃത്യത ഉറപ്പാക്കുന്നതിന് ഒടിപി പരിശോധന നടത്തും.

– രജിസ്റ്റർ ചെയ്ത ശേഷം കോവിഡ് വാക്സിനേഷന്‍ സെന്ററുകളുടെ പട്ടികയും താരതമ്യേന കുറഞ്ഞ കേന്ദ്രങ്ങളും സമയവും ലഭ്യമാകും. അതനുസരിച്ച് ലഭ്യമായ സ്ലോട്ടുകള്‍ അടിസ്ഥാനമാക്കി ബുക്ക് ചെയ്യാം.

– ഒരു മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ഒരു വ്യക്തിക്ക് പരമാവധി നാല് ഗുണഭോക്താക്കളെ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുന്നതാണ്. ( ഓരോ ഗുണഭോക്താവിന്റേയും ഐഡി കാര്‍ഡ് നമ്പര്‍ വ്യത്യസ്തമായിരിക്കണ )

– രജിസ്ട്രേഷന്‍ പൂര്‍ത്തിയായി കഴിഞ്ഞാല്‍ രജിസ്ട്രേഷന്‍ സ്ലിപ്പ് അല്ലെങ്കില്‍ ടോക്കണ്‍ ലഭിക്കും. അത് ഡൗണ്‍ലോഡ് ചെയ്യാം. രജിസ്ട്രേഷൻ സംബന്ധിച്ച് ഉപഭോക്താവിന് മൊബൈല്‍ നമ്പറില്‍ ഒരു സ്ഥിരീകരണ എസ്.എം.എസ്. ലഭിക്കും.

– ആദ്യ ഡോസ് ബുക്ക് ചെയ്യുമ്പോള്‍ തന്നെ രണ്ടാം ഡോസിനുള്ള തീയതി ഓട്ടോമെറ്റിക്കായി ലഭ്യമാകുന്നതാണ്.

വാക്സിനെടുക്കാനായി വാക്സിനേഷന്‍ കേന്ദ്രത്തില്‍ പോകുമ്പോള്‍ തിരിച്ചറിയൽ കാർഡ് നിർബന്ധമാണ്. ആധാര്‍ കാര്‍ഡോ ഫോട്ടോ പറിച്ച് മറ്റേതെങ്കിലും
അംഗീകൃത തിരിച്ചറിയൽ രേഖകളോ ആകാം.

45 വയസ് മുതല്‍ 59 വയസ് വരെയുള്ളവരാണെങ്കില്‍ ഒരു രജിസ്റ്റര്‍ ചെയ്ത മെഡിക്കല്‍ പ്രാക്ടീഷണര്‍ ഒപ്പിട്ട കോമോര്‍ബിഡിറ്റി സര്‍ട്ടിഫിക്കറ്റ് വാക്സിനേഷന്‍ കേന്ദ്രത്തില്‍ സമര്‍പ്പിക്കണം