പരിശോധന വേളയിൽ രോഗിയുടെ അപമര്യാദയായി പെരുമാറിയ കേസിൽ ആശുപത്രി ടെക്നീഷ്യനെ വെറുതെവിട്ടു

കുവൈറ്റ് സിറ്റി: പരിശോധനാ വേളയിൽ ഒരു രോഗിയോട് അപമര്യാദയായി പെരുമാറി എന്ന കേസിൽ സിൽ ആശുപത്രി ടെക്നീഷ്യൻ കുറ്റവിമുക്തനാക്കിയ കീഴ്കോടതി വിധി വിധി അപ്പീൽ കോടതി ശരിവെച്ചു. പീഡനത്തിനിരയായ പെൺകുട്ടിയുടെ ശരീരത്തിൽ സ്പർശിക്കുന്നതിനായി വൈദ്യപരിശോധന മറയാക്കി എന്നും അവളുടെമാനം ലംഘിക്കാൻ ഉദ്ദേശിച്ചതായും പബ്ലിക് പ്രോസിക്യൂഷൻ പ്രതിക്കെതിരെ ആരോപണമുന്നയിച്ചിരുന്നു.
കുറ്റാരോപിതനെ പ്രതിനിധീകരിച്ച് അൽ തഹെർ ലോ ഫേമിലെ ഒരു സംഘമാണ് ഹാജരായത്.
തിരക്ക് മാനഹാനി സംഭവിച്ചിട്ടില്ലെന്ന് അവർ വാദിച്ചു. സംഭവത്തെക്കുറിച്ച് ഇര ദിവസങ്ങളോളം മൗനം പാലിച്ചു, അസംതൃപ്തി പ്രകടിപ്പിച്ചില്ല എന്നതിനാൽ തന്നെ പ്രതി ഇരയോട് മോശമായി പെരുമാറി എന്ന് പറയാനാകില്ല. പിന്നീടും പലപ്പോഴായി ഇവർ പരിശോധനയ്ക്കായി എത്തിക്കൊണ്ടിരുന്നത് അത് ഇതിന് തെളിവായി അഭിഭാഷകർ ചൂണ്ടിക്കാട്ടി.