അനിൽ ആന്റണി പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നത് കോൺഗ്രസിനെ ബാധിക്കില്ലെന്ന് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. അനില്‍ ആന്റണിക്ക് എ കെ ആന്റണിയുടെ മകന്‍ എന്നതിനപ്പുറം ഒരു പ്രാധാന്യവും കോൺഗ്രസിലില്ല. കോൺഗ്രസിനായി സമരം ചെയ്ത പാരമ്പര്യം പോലും അനിലിനില്ല. പാർട്ടിക്ക് വേണ്ടി വിയർപ്പൊഴുക്കിയവരാരും പാർട്ടി വിട്ട് പോയിട്ടില്ല. അനിൽ ആന്റണി സ്വന്തം പിതാവിനേയും കോൺഗ്രസിനേയും ഒറ്റു കൊടുത്തുവെന്നും സുധാകരൻ കുറ്റപ്പെടുത്തി.
മുപ്പത് വെള്ളിക്കാശിന് യേശുവിനെ ഒറ്റു കൊടുത്ത യൂദാസിന്റെ ദിവസമാണ് ഇന്ന്. പലതും സംഭവിക്കും, അതുപോലെ കണ്ടാല്‍ മതി ഇതിനെയും. അനില്‍ ആന്റണിക്ക് എ കെ ആന്റണിയുടെ മകന്‍ എന്നതിനപ്പുറം അപ്പുറം ഒരു പ്രാധാന്യമില്ല. ജനം വിലയിരുത്തും. കോൺഗ്രസിനായി സമരം ചെയ്ത പാരമ്പര്യം പോലും അനിലിനില്ല. പാർട്ടിക്ക് വേണ്ടി വിയർപ്പൊഴുക്കിയവരാരും പാർട്ടി വിട്ട് പോയിട്ടില്ല. ഒരു വിയർപ്പ് പോലും പൊഴിക്കാത്തയാളാണ് അനിൽ. ആന്റണിയുടെ മകനായതിനായതിനാലാണ് അയാൾ കോൺഗ്രസുകാരനെന്ന് നമ്മൾപോലും പറയുന്നത്. രാഷ്ട്രീയം വ്യക്തിഗതമാണ്. ആരെയും പിടിച്ചുനിര്‍ത്തലൊന്നുമില്ല. വ്യക്തിസ്വാതന്ത്ര്യത്തില്‍ പാർട്ടി ഇടപെടില്ല. ഒരു കുടുംബത്തിൽ വ്യത്യസ്ത രാഷ്ട്രീയമുള്ളത് മുമ്പുമുണ്ടായിട്ടുണ്ട്. അനിൽ ബിജെപിയിൽ ചേർന്ന വിവരമറിഞ്ഞ് ആന്റണിയുമായി സംസാരിച്ചിരുന്നുവെന്നും മക്കളുടെ രാഷ്ട്രീയത്തിലിടപെടാറില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞതെന്നും സുധാകരൻ വ്യക്തമാക്കി,’ സുധാകരൻ കൂട്ടിച്ചേർത്തു