ഇന്ത്യ -കുവൈത്ത് ഗാർഹിക തൊഴിലാളി ധാരണാ പത്രത്തിനു കുവൈത്ത് മന്ത്രിസഭയുടെ അംഗീകാരം

0
43

കുവൈത്ത് സിറ്റി: ഗാർഹിക തൊഴിലാളികളുടെ അവകാശങ്ങൾ ഉറപ്പുവരുത്തുന്നതിനുള്ള ഇന്ത്യ – കുവൈത്ത് ധാരണാ പത്രത്തിനു കുവൈത്ത് മന്ത്രിസഭ അംഗീകാരം നൽകി. ഇനി മുതൽ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ടേ ഇന്ത്യയിൽനിന്നും ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുകയുള്ളൂ.കഴിഞ്ഞ ജൂണിലാണ് കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കറിന്റെ
കുവൈത്ത് സന്ദർശനവേളയിൽ ധാരണ പത്രം ഒപ്പിട്ടത്.

ഗാർഹികത്തൊഴിലാളികളുമായി ബന്ധപ്പെട്ട് ഇന്ത്യയും കുവൈത്തും തമ്മിൽ ഒപ്പിട്ട ധാരണാപത്രം കുവൈത്ത് മന്ത്രിസഭ അംഗീകരിച്ചതോടെ
നടപടികൾ പൂർത്തിയാക്കി വ്യവസ്ഥകൾ നടപ്പാക്കുന്നതിനാണ് നീക്കം. ധാരണാപത്രം അനുസരിച്ച് തൊഴിലാളിയുടെ പാസ്പോർട്ട് പിടിച്ചുവെക്കാൻ
സ്പോൺസർക്ക് അവകാശമുണ്ടാകില്ല. കൂടാതെ സ്പോൺസർ തൊഴിലാളിയുടെ പേരിൽ ബാങ്ക് അക്കൗണ്ട് തുടങ്ങുകയും പ്രതിമാസം ശമ്പളം കൃത്യമായി അക്കൗണ്ടിൽ ഇടുകയും വേണം.

അതോടൊപ്പം റിക്രൂട്ട്മെന്റിന്റെ ഭാഗമായി തൊഴിലാളിയുടെ ശമ്പളം പിടിച്ചുവെക്കാനോ വെട്ടിക്കുറയ്ക്കാനോ ഏജൻസിക്ക് അവകാശമില്ല തുടങ്ങിയ വ്യവസ്ഥകളുടെ അടിസ്ഥാനത്തിലായിരിക്കും തൊഴിലാളികളെ ഇന്ത്യയിൽ നിന്നും റിക്രൂട്ട് ചെയ്യുക.