ആർ. ബാലകൃഷ്ണപിള്ള അന്തരിച്ചു.

കൊട്ടാരക്കര: മുന്നോക്ക വികസന കോർപറേഷൻ ചെയർമാനും മുൻ മന്ത്രിയുമായ ആർ. ബാലകൃഷ്ണപിള്ള (86) അന്തരിച്ചു. Wവാർദ്ധക്യസഹജമായ ബുദ്ധിമുട്ടുകളെ തുടർന്ന് ഏതാനും നാളുകളായി ചികിത്സയിലായിരുന്നു.തിങ്കളാഴ്ച പുലർച്ചെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഇക്കഴിഞ്ഞ ബുധനാഴ്ചയായിരുന്നു അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊട്ടാരക്കരയിലെ വീട്ടിലും എൻഎസ്എസ് താലൂക്ക് യൂണിയൻ ഓഫീസിലും പൊതുദർശനത്തിനുവയ്ക്കും.  തിങ്കളാഴ്ച വൈകുന്നേരം അഞ്ചിന് വാളകത്തെ വീട്ടുവളപ്പിൽ സംസ്കാരം നടക്കുംം.

1935 മാർച്ച് എട്ടിന് കൊല്ലം കൊട്ടാരക്കരയിൽ കീഴൂട്ട് രാമൻ പിള്ള- കാർത്ത്യായനിയമ്മ ദമ്പതികളുടെ മകനായാണ് ജനനം. ഇന്ത്യൻ നാഷണൽ കോൺഗ്രസിലൂടെ സജീവ രാഷ്ട്രീയപ്രവർത്തകനായി മാറിയ ബാലകൃഷ്ണപ്പിള്ള ഒരേ സമയം മന്ത്രിയും പഞ്ചായത്ത് പ്രസിഡന്‍റുമായിരുന്നു. 1964ൽ കേരള കോൺഗ്രസ് സ്ഥാപക നേതാക്കളിലൊരാളായ ബാലകൃഷ്ണപിള്ള പാർട്ടിയുടെ ആദ്യ  ജനറൽ സെക്രട്ടറിയാണ്. 1960 ൽ ഇരുപത്തിയഞ്ചാം വയസിൽ നിയമസഭയിലെത്തി. എക്സൈസ്, ഗതാഗതം, വൈദ്യുതി വകുപ്പുകളുടെ ചുമതല വഹിച്ചിട്ടുണ്ട്.

ഭാര്യ ആർ. വത്സല( പരേത) മക്കൾ: മുൻ മന്ത്രിയും എംഎൽഎയുമായ കെ.ബി ഗണേഷ് കുമാർ, ഉഷ മോഹൻദാസ്, ബിന്ദു ബാലകൃഷ്ണൻ. മരുമക്കൾ: ബിന്ദു ഗണേഷ് കുമാർ, മോഹൻദാസ്, പി. ബാലകൃഷ്ണൻ