വാളയാർ പെൺകുട്ടികൾക്ക് നീതി വേണം ; കേസ് സിബിഐക്കു വിടും

തിരുവനന്തപുരം: വാളയാറിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട സഹോദരിമാരുടെ കുടുംബത്തിൻറെ ആവശ്യം പരിഗണിച്ച് കേസ് സിബിഐക്കു വിടാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. സിബിഐ അന്വേഷണം പ്രഖ്യാപിച്ച് വിജ്ഞാപനം ഇറക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകി. ആഭ്യന്തര സെക്രട്ടറി അടുത്ത ദിവസം തന്നെ വിജ്ഞാപനം പുറപ്പെടുവിക്കും. കേസിലെ പ്രതികളെ കുറ്റവിമുക്തരാക്കിയ പാലക്കാട് പോസ്കോ കോടതി വിധി ഹൈക്കോടതി കഴിഞ്ഞ ദിവസം റദ്ദ് ചെയ്തിരുന്നു.  കേസ് അന്വേഷണത്തെയും വിചാരണയെയും രൂക്ഷമായ ഭാഷയിിൽ വിമർശിച്ച ഹൈക്കോടതി , തട്ടിക്കൂട്ട് വിചാരണയാണ് നടന്നതെന്നും പ്രതികൾ രക്ഷപെട്ടത് അംഗീകരിക്കാനാകില്ലെന്നും  നിരീക്ഷിച്ചിരുന്നു.